വാട്സ്ആപ്പിൽ എത്തുന്ന യുവതിയുടെ ചിത്രം ഇഷ്ടമായാൽ ഗൂഗിൾ പേ വഴി പണം നൽകണം, തിരുവനന്തപുരത്ത് നടന്നത് പൂർണ്ണമായും ഓൺലെെൻ ഇടപാടിലൂടെയുള്ള പെൺവാണിഭം

വാട്സ്ആപ്പിൽ എത്തുന്ന യുവതിയുടെ ചിത്രം ഇഷ്ടമായാൽ ഗൂഗിൾ പേ വഴി പണം നൽകണം, തിരുവനന്തപുരത്ത് നടന്നത് പൂർണ്ണമായും ഓൺലെെൻ ഇടപാടിലൂടെയുള്ള പെൺവാണിഭം

തിരുവനന്തപുരത്ത് വീട് വാടകയ്ക്ക് എടുത്ത് അനാശാസ്യ പ്രവർത്തനം നടത്തിവന്ന സംഘത്തിലെ രണ്ടു പേരേ പൊലീസ് പിടികൂടി. പുളിമാത്ത് സ്വദേശി അൽ അമീൻ (26), പേരൂർക്കട സ്വദേശി ലെജൻ (47) എന്നിവരെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. ഓൺലെെൻ ഇടപാടിലൂടെയാണ് ഇഗവർ പെൺവാണിഭം നടത്തിയിരുന്നതെന്നാണ് വിവരം. ഇതര സംസ്ഥാന സ്വദേശിയായ യുവതിയെ ചൂഷണം ചെയ്താണ് ഈ സംഘം ഇടപാടുകൾ നടത്തിയിരുന്നതെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ.

പണിക്കേഴ്സ് ലെയ്നിലെ വീട് കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ ഇടപാടുകൾ. പശ്ചിമ ബംഗാൾ സ്വദേശിയായ യുവതിയാണ് ഈ സംഘത്തിൻ്റെ ചൂഷണത്തിന് ഇരയായതെന്നാണ് വിവരം. കുടുംബസമേതം താമസിക്കാൻ എന്ന വ്യാജേനെയാണ് വീട് വാടകയ്ക്ക് എടുത്തത്. അതേസമയം വീട്ടുടമസ്ഥനും അയൽക്കാർക്കുമൊന്നും ഇവിടെ പെൺവാണിഭം നടക്കുകയാണെന്ന വിവരം അറിയില്ലായിരുന്നു എന്നാണ് വിവരം.

ആദ്യം ഫോൺ വഴി തങ്ങളുമായി ബന്ധപ്പെടുന്നവർക്ക് വാട്സാപ്പോ ടെലഗ്രാമോ വഴി യുവതിയുടെ ചിത്രം അയച്ചു കൊടുക്കും. താൽപര്യമുള്ളവരോട് പണം ഓൺലൈൻ വഴി അയക്കാൻ ആവശ്യപ്പെടും. അവർ പണം അയക്കുന്നതോടെ വരാനുള്ള സ്ഥലവും സമയവും അവരെ അറിയിക്കും. പറയുന്ന സ്ഥലത്ത് വരുമ്പോൾ പ്രതികളുടെ വാഹനത്തിൽ അവരെ വീട്ടിലേക്ക് കൊണ്ടുപോകുകയാണ് ചെയ്യുന്നത്. വളരെ കാലമായി ഈ പ്രവർത്തി തുടർന്നു വരികയായിരുന്നു എന്നാണ് വിവരം.

ആദ്യം ആർക്കും സംശയമുണ്ടായിരുന്നില്ല. എന്നാൽ ദിവസങ്ങൾ കഴിഞ്ഞതോടെ സമീപവാസികളിൽ സംശയം ഉടലെടുക്കുകയായിരുന്നു. ഇതിനിടെ പരിസരത്ത് നിന്ന് രഹസ്യവിഭാഗം വഴി പൊലീസിന് അനാശാസ്യ സംഘത്തിൻ്റെ സൂചനകളും ലഭിച്ചു. തുടർന്ന് പൊലീസ് ഇവിടെ നിരീക്ഷണം ശക്തമാക്കുകയായിരുന്നു. നിരീക്ഷണത്തിൻ്റെ അടിസ്ഥാനത്തിലാണ് സംഘം പൊലീസിൻ്റെ പിടിയിലായത്.

അതേസമയം ഇവരുടെ പിന്നിൽ വലിയ സംഘങ്ങളുണ്ടോയെന്ന സംശയവും ഉയർന്നിട്ടുണ്ട്. ഇക്കാര്യം പ്രത്യേകം അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു. വിഐപി ഏരിയ കൂടിയായ മ്യൂസിയം പൊലീസ് സ്റ്റേഷൻ പരിധി പ്രതികൾ തിരഞ്ഞെടുത്തതിന് കാരണമുണ്ടെന്നും പോലീസ് പറഞ്ഞു. ഈ പ്രദേശത്താകുമ്പോൾ ആർക്കും പ്രത്യേക സംശയം തോന്നാൻ സാധ്യതയിൽ നിന്ന് കണക്കുകൂട്ടലിലാണ് പ്രതികൾ ഈ സ്ഥലം തിരഞ്ഞെടുത്തതെന്നാണ് സൂചനകൾ.

Leave a Reply