കണ്ണൂര്‍: നവ കേരള സദസ് ബസിന് നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച യംഭവത്തില്‍ കേസെടുത്തു. 14 സിപിഐഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെയാണ് പഴയങ്ങാടി പൊലീസ് കേസെടുത്തിരിക്കുന്നത്.
മാനന്തവാടി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എ.എം. നിഷാന്ത്, യൂത്ത് കോണ്‍ഗ്രസ് മാനന്തവാടി നിയോജക മണ്ഡലം പ്രസിഡന്റ് അസീസ് വാളാട്, യൂത്ത് കോണ്‍ഗ്രസ് മാനന്തവാടി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ഷംസീര്‍ അരണപ്പാറ എന്നിവരടക്കമുളളവരെയാണ് അറസ്റ്റ് ചെയ്തത്…….
കൊടുവള്ളിക്കും കുന്നമംഗലത്തിനുമിടയില്‍ താഴേ പടനിലം, ഉപ്പഞ്ചേരി വളവ് എന്നിവിടങ്ങളിലാണ് പ്രതിഷേധിക്കാനെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടത്. ഡിവൈഎഫ്‌ഐക്കാരുടെ മര്‍ദ്ദനത്തിനിരയായ ആറ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുന്നമംഗലം മണ്ഡലം പ്രസിഡന്റ് അസീസ് മാവൂര്‍, സുജിത് കാഞ്ഞോളി, സിറാജ് പയടി മീത്തല്‍, നവാസ് കുറ്റിക്കാട്ടൂര്‍, ഷബീര്‍ പെരുമണ്ണ, മുഹമ്മദ് യാസീൻ, എന്നിവര്‍ക്കാണ് പരുക്കേറ്റത്.റോഡരികില്‍ നിന്നവരെ മര്‍ദിച്ചതിനു പുറമേ പൊലീസ് കസ്റ്റഡിയിലുള്ളയാളെയും ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ആര്‍. ഷഹിൻ പറഞ്ഞു.
കൊടുവള്ളിക്കും കുന്നമംഗലത്തിനുമിടയില്‍ താഴേ പടനിലം, ഉപ്പഞ്ചേരി വളവ് എന്നിവിടങ്ങളില്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടാനാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയത്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം എത്തുന്നതിന് മുൻപ് എത്തിയ ആംബുലൻസിന്റെ സൈറണ്‍ കേട്ടാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ റോഡിലേക്ക് വന്നത്.ആംബുലൻസാണെന്ന് കണ്ട് മടങ്ങി പോകാൻ ഒരുങ്ങുമ്ബോള്‍ പൊലീസ് എത്തി ഇവരെ തടഞ്ഞു.ആ സമയത്താണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ എത്തി മര്‍ദനം തുടങ്ങിയത്.
നേരത്തേ, കണ്ണൂര്‍ പഴയങ്ങാടിയിലും മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടാൻ യൂത്തുകോണ്‍ഗ്രസ് ശ്രമിച്ചിരുന്നു. അപ്പോഴും ഡിവൈഎഫ്‌ഐക്കാര്‍ യൂത്ത് കോണ്‍ഗ്രസുകാരെ മര്‍ദിച്ചിരുന്നു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ ആക്രമണത്തെ ജീവൻ രക്ഷാപ്രവര്‍ത്തനം എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പിന്നീട് വാര്‍ത്താസമ്മേളനത്തില്‍ വിശേഷിപ്പിച്ചത്.