കൊല്ലം: ഓയൂരില്‍ നിന്ന് ആറു വയസുകാരിയായ അബിഗേലിനെ തട്ടിക്കൊണ്ടുപോയ സംഘം മറ്റൊരു കുട്ടിയെയും കടത്താൻ ലക്ഷ്യമിട്ടിരുന്നതായി സൂചന.
പള്ളിക്കല്‍ മൂതല ഭാഗത്തെ സിസിടിവികളില്‍ വെള്ള സ്വിഫ്റ്റ് കാറിന്‍റെ ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചു. തിങ്കള്‍ 3.22 എന്നാണ് ദൃശ്യങ്ങളിലുള്ളത്.
അബിഗേലിനെ തട്ടിക്കൊണ്ടുപോകുന്നതിന് ഒരു മണിക്കൂര്‍ മുൻപ് ഒറ്റയ്ക്ക് നില്‍ക്കുന്ന മറ്റൊരു കുട്ടിയുടെ അടുത്തേക്ക് വരുന്ന വാഹനം വേഗം കുറയ്ക്കുന്നതും റോഡില്‍ ആളുകളെ കണ്ട് മുന്നോട്ട് ഓടിച്ചു പോകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. വീണ്ടും തിരിച്ചു വന്ന കാര്‍ കുറച്ചു സമയം നിര്‍ത്തിയിട്ടിരിക്കുന്നതും സിസിടിവിയില്‍ കാണാം.
അതേസമയം, അബിഗേല്‍ സാറയെ തട്ടിക്കൊണ്ടു പോകാൻ പ്രതികള്‍ ഉപയോഗിച്ച സ്വിഫ്റ്റ് കാറിന്‍റെ നമ്ബര്‍ വ്യാജമാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് സ്ഥിരീകരിച്ചു. ഈ കാറിന്‍റെ നമ്ബര്‍ നിലമ്ബൂരിലെ മറ്റൊരു കാറിന്‍റെ നമ്ബറാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.