വിജയ പട്ടം
ചാർത്തിയ യാസർ..
മാറ്റത്തിലാണ് കാലത്തിന്റെ
സൗന്ദര്യം.മാറ്റങ്ങൾ ഉൾക്കൊണ്ട് കാലത്തിനോടപ്പം സഞ്ചരിക്കുന്നതാണ് ഒരാളുടെ വിജയം.എല്ലാ കാലത്തും യാസറിന്റെ ദീർഘ വീക്ഷണത്തിനും,ഇച്ചാശക്തിക്കു മുന്നിൽ കാലം തല കുനിച്ച് നിന്നിട്ടെ ഉള്ളു.കാലത്തിന്റെ മാറ്റം ഉൾക്കൊണ്ട് യാസർ നടന്നു കയറിയത് ചരിത്രത്തിലേക്കാണ്.ഒരു നാടിന്റെ സ്പന്ദനങ്ങൾ തുടിക്കുന്ന എറൗണ്ട് മേൽപ്പറമ്പും, എം പി എല്ലും ഒക്കെ യാസർ പട്ടം എന്ന മേൽപ്പറമ്പുക്കാരന്റെ സ്ഫോടനാത്മാകമായ ചിന്തയിൽ നിന്നും ഉദിച്ച മഹത്തായ ആശയങ്ങളാണ്.യാസറും അദ്ദേഹത്തിന്റെ ആശയങ്ങളും കാലങ്ങളേയും അതിജീവിച്ച് ഇന്നും നാട്ടുക്കാർക്കിടയിൽ വർണ്ണ ശബളമായി മിന്നി നിൽക്കുന്നുണ്ട്.
സൗന്ദര്യം, സൗമ്യത – ഈ രണ്ടു ഘടകങ്ങൾ ആണ് ഒരു വ്യക്തിയെ ജനങ്ങളിലേക്ക് ആകർഷിക്കുന്നത്.
കാണാൻ സുന്ദരൻ, പതിഞ്ഞ സ്വരത്തിൽ സംസാരിക്കുന്ന സൗമ്യൻ.
ഇത് രണ്ടും ഒത്തുചേർന്ന ഒരു വ്യക്തിത്വമാണ് യാസർ പട്ടം.
തന്റെ പ്രവർത്തി മണ്ഡലത്തിലും ഈ സ്വഭാവ ഗുണങ്ങളെ കൂട്ടിയിണക്കി അണിയറയിൽ കാര്യങ്ങൾ കിറുകൃത്യമായി നടപ്പിലാക്കുന്നതിൽ അദ്ദേഹം അതി മിടുക്കനാണു.
പഠന കാലത്തു
തന്നെ കല, കായിക, സാംസ്‌കാരിക സാമൂഹിക രംഗത്ത് യാസർ തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ചിരുന്നു.
ചന്ദ്രഗിരി സ്കൂളിൽ നിന്നും വിദ്യാഭ്യാസം. കലാരംഗത്തേത് പോലെ തന്നെ കായിക രംഗത്തും യാസർ വളരേ അധികം ശോഭിച്ചിരുന്നു.
എഴുത്ത്, ചിത്ര രചന, വായന എന്നതിൽ യാസർ അതീവ തൽപരനായിരുന്നു. തന്റെ ബാല്യ കാലത്തു ഒരുപാട് മനോഹരമായ കയ്യെഴുത്തു പുസ്തകങ്ങൾ സൃഷ്ടിച്ചിരുന്നു. സാഹിത്യം തുളുമ്പുന്ന കടുകട്ടി വാക്കുകളാണു യാസറിന്റെ മിക്ക എഴുത്തുകളും.
മികച്ച ക്രിക്കറ്റ് കളിക്കാരൻ കൂടിയാണു യാസർ. അക്കാലത്തെ മേൽപ്പറമ്പിലെ പല ക്ലബ്ബുകൾക്കു വേണ്ടി പാഡണിഞ്ഞിട്ടുണ്ട്. ഇന്ത്യൻ താരം അസറുദ്ദീനെ അനുസ്മരിപ്പിക്കുന്ന വിധം മികച്ച “റിസ്റ്റി” പ്ലയറായിരുന്നു അദ്ദേഹം.
പഠനത്തിനു ശേഷം ബോംബയിലേക്കു വെച്ചു പിടിച്ച യാസർ, പിന്നീട് 1994ൽ യു.എ.യിലേക്കു വിമാനം കയറി. കഴിഞ്ഞ 26 വർഷക്കാലം പല സ്ഥാപനങ്ങളിലായി ജോലി ചെയ്തു. നിലവിൽ യൂണിവേഴ്സൽ എന്ന കമ്പനിക്ക് വേണ്ടി ജോലി ചെയ്യുന്നു.
അബ്ദുല്ല കുഞ്ഞി (പട്ടം )യുടെയും , ജമീലയുടേയും 5 മക്കളിൽ രണ്ടാമനായി ജനനം.
ചെങ്കള സ്വദേശിനി സുഹറയാണു ഭാര്യ. അർഷദ്, അനസ്, അഫ്ര, അയാൻ എന്നിവർ മക്കളാണു.
മൂന്നിലേറെ പ്രാവശ്യം ജിംഖാന മേൽപ്പറംബിന്റെ ഗൾഫ് കമ്മിറ്റി ജനറൽ സെക്രട്ടറിയായി സേവനമനുഷ്ടിച്ചിട്ടുണ്ട്.നിലവിൽ ജിംഖാന ഗൾഫ് ചാപ്റ്ററിന്റെ വൈസ് പ്രസിഡന്റ് പദവി അലങ്കരിക്കുന്നു.
പദവിയിൽ ഇരിക്കുമ്പോഴും, അല്ലാത്തപ്പോഴും ജിംഖാന സംഘടിപ്പിക്കുന്ന ഏതൊരു പരിപാടിയുടെയും വിജയത്തിനു വേണ്ടി യാസർ സജീവമായി തന്നെ രംഗത്തുണ്ടാവും.
മീഡിയയിൽ ജിംഖാനയെ സജീവമാക്കുന്നതിലും,ജിംഖാനയുടെ ഒരോ ചലനങ്ങളും ജനങ്ങളിൽ എത്തിക്കുന്നതിലും യാസർ സന്ധിയില്ലാത്ത പ്രവർത്തനമാണ് നടത്തി കൊണ്ടിരിക്കുന്നത്.
കൊവിഡ് കാലത്ത് ജിംഖാന ഫേസ് ബൂക്ക് പേജിലൂടെ സംഘടിപ്പിച്ച ജിംഖാന പ്രൗഡ് ഇന്ത്യ വീഡിയോ -contest ഓൺലൈനിലൂടെ നിയന്ത്രിച്ച് വൻവിജയമാക്കിയത് യാസറിന്റെ സംഘാടക മികവ് കൊണ്ടാണ്.ഇരുന്നൂറ്റി അമ്പതോളം മത്സരാർത്ഥികൾ contest-ൽ പങ്കെടുത്തിരുന്നു.
2007-ൽ ജിംഖാനയുടെ ഇരുപ്പതാം വാർഷികം പ്രമാണിച്ച് പുറത്തിറിക്കിയ ജിംഖാന@20 എന്ന സോവനീരിന്റെ സൂത്രധാരനും,ചീഫ് എഡിറ്ററും യാസറായിരുന്നു.ജിംഖാന പ്രവർത്തകരുടെ സർഗാത്മകത വിളിച്ചോതുന്നതായിരുന്നു ജിംഖാന@20 എന്ന സോവനീർ.
യാസറിന്റെ വിട്ടു വീഴ്ച്ചയില്ലത്തെ പ്രവർത്തനവും, ജിംഖാനയോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയും, ആത്മാർത്തതയും ജിംഖാനയെ മികവുറ്റ ക്ലബ്ബാക്കി മാറ്റുന്നതിൽ മുഖ്യ പങ്കുവഹിച്ചു എന്നതിൽ സംശയമില്ല.
കാലത്തിന്റെ മാറ്റങ്ങളും,സ്പന്ദനങ്ങളും മനസ്സിലാക്കി ആധുനിക സംവിധാനത്തിലൂടെയും ,തന്റെ അനുഗ്രഹീതമായ സർഗാത്മക കഴിവിലൂടെയും ജിംഖാനയുടെ ഒരോ ചലനങ്ങളും ലൈവായി ജനങ്ങൾക്കിടയിൽ എത്തിച്ച ജിംഖാനയുടെ ജനകീയ മുഖം വിജയത്തിന്റെ പട്ടം ചാർത്തിയ യാസറിനു,വെച്ച ഫെബ്രുവരി 18 വൈകുന്നേരം നടത്തപ്പെടുന്ന ജിംഖാന നാലപ്പാട് ട്രോഫി വേദിയിൽ വെച്ച് Gymkhana exllency അവാർഡ് നൽകി അനുമോദിക്കുന്നു.