ഐപിഎലിന്റെ ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ലക്നൗ സ്പിന്നര്‍ ദിഗ്‍വേഷ് രതിയുടെ ‘മങ്കാദിങ്’ നീക്കത്തെച്ചൊല്ലി വിവാദം കനക്കുന്നു. പന്തെറിയും മുൻപേ ക്രീസ് വിട്ട് പുറത്തിറങ്ങിയ ആർസിബി നോണ്‍ സ്ട്രൈക്കർ ജിതേഷ് ശര്‍മയെ ലക്നൗ സ്പിന്നര്‍ റൺഔട്ടാക്കാന്‍ ശ്രമിച്ചതാണു വിവാദത്തിലായത്. സംഭവത്തിൽ ദിഗ്‍വേഷ് രതിയെ അനുകൂലിച്ചും എതിർത്തും സമൂഹമാധ്യമങ്ങളിൽ ആരാധകർ രംഗത്തെത്തി.
മത്സരത്തിന്റെ 17–ാം ഓവറിലെ അവസാന പന്തിലായിരുന്നു റൺഔട്ട് നീക്കം.അപ്പീലിൽ ഉറച്ചുനിൽക്കുന്നോയെന്ന് അംപയർ ചോദിച്ചപ്പോഴും ദിഗ്‍വേഷ് വിക്കറ്റു വേണമെന്ന നിലപാട് ആവർത്തിച്ചു. റീപ്ലേകളിൽ ജിതേഷ് ശർമ ഔട്ടെന്നു വ്യക്തമായിരുന്നെങ്കിലും അംപയർ നോട്ടൗട്ടാണു വിധിച്ചത്. ലക്നൗ ക്യാപ്റ്റൻ ഋഷഭ് പന്ത് വിഷയത്തിൽ ഇടപെട്ട് അപ്പീൽ പിൻവലിക്കാൻ തീരുമാനിക്കുകയായിരുന്നു. ദിഗ്‍വേഷ് രതിയുടെ റൺഔട്ട് നീക്കം കണ്ട് ആർസിബി സൂപ്പര്‍ താരം വിരാട് കോലി രോഷം പ്രകടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ജിതേഷ് ശർമ പുറത്തായെന്നു കരുതി കോലി കയ്യിലുണ്ടായിരുന്ന വെള്ളക്കുപ്പി വലിച്ചെറിയാൻ ശ്രമിക്കുന്നുണ്ട്. ഡ്രസിങ് റൂമിൽ വച്ചായിരുന്നു കോലിയുടെ പ്രതികരണം. വീഡിയോ കാണാം..
വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക: https://x.com/45kennyat7PM/status/1927425711473565889