നിലമ്പൂരിൽ ഇടത് പക്ഷവും യുഡിഎഫും സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിരിക്കുകയാണ്. എൻഡിഎയുടെ കാര്യത്തിൽ ആശയക്കുഴപ്പം തുടരുമ്പോൾ പിവി അൻവർ മത്സരിക്കുമോ എന്ന കാര്യത്തിലും സംശയങ്ങളുണ്ട്. ഇപ്പോഴിതാ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സര സാധ്യത തള്ളാതെ പിവി അൻവർ രംഗത്ത് വന്നിരിക്കുകയാണ്.മത്സരിക്കാൻ ആളുകൾ പൈസ കൊണ്ട് വരുന്നുണ്ടെന്നും തന്നോട് മത്സരിക്കാൻ ആവശ്യപ്പെടുന്നുവെന്നും അൻവർ പറഞ്ഞു. രണ്ട് ദിവസം സമയം ഉണ്ടല്ലോയെന്ന് പിവി അൻവർ മാധ്യമങ്ങളോട് പറഞ്ഞത് മത്സരിക്കാനുള്ള അൻവറിന്റെ സൂചനയായി കണക്കാക്കുന്നുണ്ട്.
യുഡിഎഫിലേക്കുള്ള വാതിൽ സ്ഥിരമായി അടച്ചിട്ടില്ലെന്ന് പറഞ്ഞ് അൻവർ വിഡി സതീശനെതിരെ വീണ്ടും വിമർശനം ഉന്നയിച്ചു. വി ഡി സതീശൻ നയിക്കുമ്പോൾ യുഡിഎഫിലേക്ക് ഇല്ലെന്ന് പി വി അൻവർ നേരത്തെ പറഞ്ഞിരുന്നു.താനെന്തും അംഗീകരിക്കുമെന്ന് പറഞ്ഞതാണെന്നും പക്ഷേ വിശ്വാസത നഷ്ടപ്പെട്ടവെന്നും അൻവർ പറഞ്ഞു. എല്ലാവരും കൂടി ചവിട്ടി മൂലയ്ക്ക് ഇരുത്തിയെന്നും അദ്ദേഹം ആരോപിച്ചു.
ഷൗക്കത്തിനേ പറ്റില്ല എന്ന് പറയാൻ കാരണങ്ങൾ ഉണ്ടെന്ന് അൻവർ പറഞ്ഞു. ആരെ നിർത്തിയാലും താൻ അംഗീകരിക്കും. താൻ യുഡിഎഫിന്റെ ഭാഗം ആയിരുന്നെങ്കിൽ.പക്ഷേ താൻ കൂടെ നിന്നിട്ടും യുഡിഎഫ് തോറ്റാൽ എന്തുണ്ടാകും.താൻ ഉയർത്തിയ രാഷ്ട്രീയം ഇല്ലാതെ ആകില്ലേ.അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ അത് പ്രതിഫലിക്കില്ലേ എന്ന് അൻവർ ചോദിച്ചു.