എയ്‌ഡ്‌ രോഗം കാര്യം മറച്ചുവച്ച് കല്യാണം, ഭാര്യയ്ക്ക് അസുഖം പകർന്നു നൽകി, ഭാര്യ രോഗിയായതോടെ ഉപേക്ഷിച്ചു

എയ്‌ഡ്‌ രോഗം കാര്യം മറച്ചുവച്ച് കല്യാണം, ഭാര്യയ്ക്ക് അസുഖം പകർന്നു നൽകി, ഭാര്യ രോഗിയായതോടെ ഉപേക്ഷിച്ചു

എച്ച്ഐവി പോസിറ്റീവായ വിവരം മറച്ചുവെച്ച് വിവാഹം കഴിച്ച യുവാവ് ഭാര്യയ്ക്കും അസുഖം പകർ്നു നൽകിയെന്ന് ആരോപണം. എച്ച്ഐവി പോസിറ്റീവ് ബാധിച്ച് അവശനിലയിലായതോടെ ഇയാൾ ഭാര്യയെ ഉപേക്ഷിക്കുകയായിരുന്നു എന്നും ആരോപണം ഉയർന്നിട്ടുണ്ട്. ഉത്തർപ്രദേശിലെ മീററ്റിൽ നിന്നാണ് ഞെട്ടിക്കുന്ന സംഭവം പുറത്തുവന്നിരിക്കുന്നത്. വിവാഹത്തിന് മുമ്പ് ഭർത്താവ് എയ്ഡ്സ് രോഗം മറച്ചുവെച്ചു തന്നെ വിവാഹം കഴിക്ളകുകയായിരുന്നു എന്നാണ് യുവതി ആരോപിക്കുന്നത്. വിവാഹത്തിനു ശേഷം യുവതിയു എച്ച്ഐവി പോസിറ്റീവായി മാഎറിയെന്നും ഭാര്യയുടെ ആരോഗ്യ നില വഷളായപ്പോൾ ഭർത്താവ് അവരെ വധുഗൃഹത്തിൽ കൊണ്ടുചെന്നാക്കുകയാണെന്നും യുവതിയുടെ വീട്ടുകാർ പറയുന്നു.

മീററ്റിലെ പല്ലവപുരം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് വിചിത്രമായ ഈ കേസ് ഉയർന്നുവന്നിരിക്കുന്നത്. ജാനി പൊലീസ് സ്റ്റേഷൻ പരിധിയിലെ താമസക്കാരനായ യുവാവ് 2021 ലാണ് യുവതിയെ വിവാഹം കഴിച്ചത്. മകളുടെ വിവാഹത്തിന് 15 ലക്ഷം രൂപ ചെലവഴിച്ചെന്ന് യുവതിയുടെപിതാവും വ്യക്തമാക്കി. ഇത്രയും തുക നൽകിയിട്ടും സ്ത്രീധനത്തിൽ തൃപ്തരല്ലാത്ത മരുമക്കൾ കൂടുതൽ സ്ത്രീധനം ആവശ്യപ്പെടുകയായിരുന്നു എന്നാണ് ുവതിയുടെ വീട്ടുകാർ പറയുന്നത്. അതേസമയം തൻ്റെ വീട്ടുകാരെ ഓർത്ത് ഭർതൃ വീട്ടുകാരുടെ ക്രൂരതകൾക്ക് എതിരെ യുവതി പ്രതികരിച്ചിരുന്നില്ല.

വിവാഹത്തിന് മുമ്പ് തന്നെ യുവാവിന് എച്ച്ഐവി പോസിറ്റീവായിരുന്നുവെന്നാണ് യുവതിയുടെ വീട്ടുകാരുടെ ആരോപണം. വിവാഹസമയത്ത് അസുഖം മറച്ചുവെക്കുകയായിരുന്നു. വിവാഹത്തിനു ശേഷം മകൾക്കും എയിഡ്സ് രോഗം പിടിപെട്ടു. യുവതിയുടെ നില വഷളായപ്പോൾ ഭർത്താവ് അവരെ വീട്ടിൽ നിന്ന് അടിച്ചിറക്കുകയായിരുന്നു എന്നാണ് ഉയലരുന്ന ആരോപണം. ആരോഗ്യ നില വിഷളായ യുവതിയെ അവരുടെ വീട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അവിടെ നടത്തിയ രക്തപരിശോധനയിലാണ് യുവതിക്ക് എച്ച്ഐവി പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതെന്നാണ് വിവരം.

അസുഖത്തെ തുടർന്ന് ആശുപത്രിയിൽ കഴിഞ്ഞ യുവതിയെ ഭർത്താവിൻ്റെ വീട്ടുകാർ കാണാനെത്തിയില്ല എന്നും പരാതി ഉയർന്നിട്ടുണ്ട്. ഇതു സംബന്ധിച്ച് യുവതിയുടെ വീട്ടുകാർ പരാതി നൽകുമെന്ന് അറിയിച്ചശേഷമാണ് ഭർത്താവ് ആശുപത്രിയിൽ എത്തി യുവതിയെ കണ്ടത്. അതേസമയം ഇയാൾ ആശുപത്രിയിൽ വച്ച് കാലാവധി കഴിഞ്ഞ മരുന്നുകൾ ഭാര്യയ്ക്ക് നൽകിയെന്നും ആരോപണമുണ്ട്.

അതേസമയം സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പല്ലവപുരം പൊലീസ് സ്റ്റേഷനിൽ ഇതു സംബന്ധിച്ച് കേസ് രജിസ്റ്റർ ചെയ്തിരി്കുകയാണെന്ന് സിറ്റി എസ്︋പി പിയൂഷ് സിംഗ് ആജ് തക്കിനോട് പറഞ്ഞു. പരാതിയിൽ നിരവധി ആരോപണങ്ങൾ നിലനിൽക്കുന്നുണ്ട്. അതിലൊന്ന് യുവതിയുടെ ഭർത്താവ് നേരത്തെ എച്ച്ഐവി പോസിറ്റീവ് ആയിരുന്നു എന്നുള്ളതാണ്. ഇത് മറച്ചുവച്ചാണ് യുവതിയെ വിവാഹം കഴിച്ചെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. ഈ ആരോപണം സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും അന്വേഷണത്തിൻ്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുമെന്നും പിയൂഷ് സിംഗ് വ്യക്തമാക്കി.

Leave a Reply