ഇരിട്ടിയില്‍ മാവോയിസ്റ്റുകൾക്കായി തണ്ടർബോൾട്ടും പൊലീസും തിരച്ചിൽ ശക്തമാക്കി

ഇരിട്ടിയില്‍ മാവോയിസ്റ്റുകൾക്കായി തണ്ടർബോൾട്ടും പൊലീസും തിരച്ചിൽ ശക്തമാക്കി

ഇരിട്ടി ഉരുപ്പുംകുറ്റിയിൽ മാവോയിസ്റ്റുകൾക്കായി തണ്ടർബോൾട്ടും പൊലീസും തിരച്ചിൽ ഊർജ്ജിതമാക്കി. തിങ്കളാഴ്ച രാത്രി വീണ്ടും വെടിവെപ്പ് നടന്നിരുന്നു. പരിശോധനയ്ക്കായി രാത്രി വനത്തിൽ തുടർന്ന തണ്ടർബോർട്ട് സംഘമാണ് മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടിയത്.പിന്നാലെ തണ്ടർബോൾട്ടിന്റെ ഒരു സംഘം കൂടി വനത്തിൽ തിരച്ചിൽ ആരംഭിച്ചു. ഇന്ന് രാവിലെ മുതൽ തണ്ടർബോൾട്ടിന്റെയും തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെയും നേതൃത്വത്തിലുള്ള കൂടുതൽ സേനാംഗങ്ങൾ വനത്തിൽ തിരച്ചിൽ നടത്തും. കഴിഞ്ഞ ദിവസം രണ്ട് തവണയായി മാവോയിസ്റ്റും തണ്ടർബോൾട്ടും തമ്മിൽ ഏറ്റുമുട്ടൽ നടന്നെങ്കിലും മാവോയിസ്റ്റ് സംഘത്തിലെ ആയും കസ്റ്റഡിയിലെടുക്കാൻ കഴിഞ്ഞിട്ടില്ല. ഏറ്റുമുട്ടലിന് ശേഷം ഇവർ രക്ഷപ്പെടുകയാണുണ്ടായത്.
അതേസമയം കരിക്കോട്ടക്കരി ഉരുപ്പുംകുറ്റി മേഖലയില്‍ മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ടും തമ്മില്‍ വീണ്ടും വെടിവെയ്പ്പ് നടന്നതായി റിപ്പോര്‍ട്ടുണ്ട്. വെടിയൊച്ചകള്‍ കേട്ടതായി നാട്ടുകാരാണ് പറഞ്ഞത്. ഇന്നലെ രാവിലെയും എട്ടംഗ മാവോയിസ്റ്റ് സംഘം ഈ മേഖലയില്‍ തണ്ടര്‍ബോള്‍ട്ട് സംഘത്തിനെതിരെ വെടിവെയ്പ്പ് നടത്തിയിരുന്നു. തണ്ടര്‍ബോള്‍ട്ട് സംഘത്തിന്റെ ഭാഗത്ത് നിന്നും പ്രത്യാക്രമണവും ഉണ്ടായിരുന്നു.
നേരത്തെ കരിക്കോട്ടക്കരി ഉരുപ്പുംകുറ്റിയില്‍ മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ട് സംഘവും തമ്മില്‍ നടന്ന വെടിവെയ്പ്പിനെ തുടര്‍ന്ന് യുഎപിഎ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഭീകരവിരുദ്ധ സേനയുടെ ഡിഐജി പുട്ട വിമലാദിത്യ ഇത് സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമാക്കിയിരുന്നു. കരിക്കോട്ടക്കരി പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എട്ടംഗ മാവോയിസ്റ്റ് സംഘം തണ്ടര്‍ബോള്‍ട്ടിന് നേരെ വെടിയുതിര്‍ത്തതിന് പിന്നാലെ പ്രത്യാക്രമണം ഉണ്ടാവുകയായിരുന്നു. മാവോയിസ്റ്റുകള്‍ക്ക് പരിക്കേറ്റതായി സ്ഥിരീകരണമില്ലെന്നും പുട്ട വിമലാദിത്യ വ്യക്തമാക്കിയിരുന്നു. സംഘം തമ്പടിച്ച ടെന്റുകള്‍ മേഖലയില്‍ കണ്ടെത്തിയിരുന്നു. മാവോയിസ്റ്റ് സംഘത്തിനായി മേഖലയില്‍ തിരച്ചില്‍ തുടരുകയാണ്.

Leave a Reply