വേദനയില്‍ ഒന്ന് അലറിക്കരയാന്‍ പോലുമാകാതെ നിഹാല്‍;തെരുവ് നായ്ക്കള്‍ കടിച്ചുകൊന്ന 11കാരന്‍ നിഹാലിന്റെ മൃതദേഹം ഇന്ന് ഖബറടക്കും

വേദനയില്‍ ഒന്ന് അലറിക്കരയാന്‍ പോലുമാകാതെ നിഹാല്‍;തെരുവ് നായ്ക്കള്‍ കടിച്ചുകൊന്ന 11കാരന്‍ നിഹാലിന്റെ മൃതദേഹം ഇന്ന് ഖബറടക്കും

കണ്ണൂര്‍ മുഴുപ്പിലങ്ങാട് തെരുവ് നായ്ക്കള്‍ കടിച്ചുകൊന്ന 11കാരന്‍ നിഹാല്‍ നൗഷാദിന്‍റെ മൃതദേഹം ഇന്ന് ഖബറടക്കും. തലശ്ശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. വിദേശത്തുള്ള അച്ഛൻ നൗഷാദ് മകന്‍റെ മരണ വാർത്തയറിഞ്ഞ് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. നിഹാൽ നൗഷാദിനെ തെരുവ് നായ്ക്കൾ ആക്രമിച്ചത് ആളൊഴിഞ്ഞ വീട്ടുമുറ്റത്ത് കളിക്കാൻ എത്തിയപ്പോഴാണ്. ഊഞ്ഞാലാടുന്നതിനിടയിൽ നായ്ക്കൾ ആക്രമിച്ചതായാണ് നിഗമനം. മുറ്റത്ത് പുല്ലിനിടയിലാണ് ചലനമറ്റ നിലയി നിഹാലിനെ മണിക്കൂറുകൾക്ക് ശേഷം കണ്ടെത്തിയത്.

ഓട്ടിസം ബാധിച്ച കുട്ടിയാണ് നിഹാലെന്നും മുമ്പും ഇത്തരത്തിൽ നിഹാലിനെ കാണാതായിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു. നാട്ടുകാരാണ് അപ്പോഴൊക്കെ തിരികെ വീട്ടിലെത്തിക്കാറുള്ളത്. എന്നത്തേയും പോലെ തിരികെ വരുമെന്നാണ് കരുതിയിരുന്നത്. പിന്നീട് കാണാതായപ്പോഴാണ് അന്വേഷിച്ചത്.

മുമ്ബും ഇത്തരത്തില്‍ അവന്‍ പുറത്തു പോവാറുണ്ടായിരുന്നു. അപ്പോഴൊക്കെ പരിചയക്കാര്‍ ആരെങ്കിലും അവനെ തിരികെ എത്തിക്കുകയായിരുന്നു പതിവ്. ഇത്തവണയും അവന്‍ അങ്ങിനെ തിരിച്ചെത്തുമെന്ന് കരുതി. നേരെമേറെയായിട്ടും കാണാതായതോടെ വീട്ടുകാര്‍ തെരച്ചില്‍ ആരംഭിച്ചു. എടക്കാട് പൊലിസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്ന് പൊലിസും നാട്ടുകാരും നടത്തിയ തെരച്ചലിലാണ് രാത്രി ഒമ്ബതോടെ വീടിനു സമീപത്തെ ആള്‍ത്താമസമില്ലാത്ത വീട്ടുമുറ്റത്ത് നിന്നു രക്തത്തില്‍ കുളിച്ച നിഹാലിനെ കണ്ടെത്തിയത്. ഉടന്‍ നിഹാലിനെ തലശേരി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവ സ്ഥലത്തു തന്നെ മരണം സംഭവിച്ചെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

വീടിന് അരകിലോമീറ്റര്‍ അകലെ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുമ്ബോള്‍ വിശദീകരിക്കാന്‍ കഴിയാത്ത വിധത്തിലുള്ള മുറിവുകളാണ് ദേഹത്തുണ്ടായിരുന്നത്. പ്രദേശവാസികളിലൊരാള്‍ പറയുന്നു. നായക്കള്‍ വരുന്നത് കണ്ടാണ് അവിടെ പോയി നോക്കിയത്. അവിടെ ചോരയില്‍ കുളിച്ചു കിടക്കുന്ന കുട്ടിയെ കാണുകയായിരുന്നു. ഒന്നിലധികം നായ്ക്കള്‍ ചേര്‍ന്നാണ് കുട്ടിയെ അക്രമിച്ചിരിക്കുകയെന്നും നാട്ടുകാര്‍ പറയുന്നു.

Leave a Reply