ടെലഗ്രാമിൽ കെണിയൊരുക്കും, ബിക്കിനി ധരിച്ച് വീട്ടിലേക്ക് വിളിക്കും: ഹണിട്രാപ്പിൽ കുടുങ്ങിയത്‌ 12 പേർ

ടെലഗ്രാമിൽ കെണിയൊരുക്കും, ബിക്കിനി ധരിച്ച് വീട്ടിലേക്ക് വിളിക്കും: ഹണിട്രാപ്പിൽ കുടുങ്ങിയത്‌ 12 പേർ

ടെലഗ്രാം വഴി ഹണിട്രാപ്പിൽ യുവാക്കളെ കുരുക്കി ഭീഷണിപ്പെടുത്തി പണം തട്ടിയ സംഘം അവസാനം കുടുങ്ങി. യുവ മോഡലും സംഘവുമാണ്‌ കർണാടകയിൽ അറസ്റ്റിലായത്‌. മുംബൈ സ്വദേശിനിയായ മെഹർ എന്ന നേഹയും കൂട്ടാളികളുമാണ് ബെംഗളൂരുവിൽ പിടിയിലായത്.യാണ് മോഡൽ ഇരകളെ കെണിയിൽ വീഴ്ത്തിയിരുന്നത്‌. ആദ്യം സമൂഹ മാധ്യമങ്ങളിലൂടെ യുവാക്കളെ പരിചയപ്പെട്ട ശേഷം ടെലഗ്രാം ചാറ്റിലൂടെ ഇവരുമായി ബന്ധം സ്ഥാപിച്ചെടുക്കുകയാണ് മോഡല്‍ ചെയ്യാറ്. തുടർന്ന് തന്‍റെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി ഹണിട്രാപ്പിൽ പെടുത്തുകയാണ് തട്ടിപ്പ്‌ രീതി.

ഇതുവരെ നേഹ 12 യുവാക്കളെ കെണിയിൽ കുരുക്കിയതായാണ് വിവരം. ഇവരിൽ ഭൂരിഭാഗം പേരും 25––30 വയസ് പ്രായമുള്ളവരാണെന്ന് പൊലീസ് പറഞ്ഞു. മെസേജിങ് ആപ്പായ ടെലഗ്രാം വഴി നേഹ യുവാക്കളോട് അടുക്കും. നിരന്തര ചാറ്റിങ്ങിലൂടെ ഇവരുടെ വിശ്വാസം നേടിയെടുക്കും. പിന്നീട് ഇവരെ ജെപി നഗറിലെ തന്‍റെ വസതിയിലേക്ക് ക്ഷണിക്കും. ഇവിടേക്കെത്തുന്ന യുവാക്കളെ യുവതി ബിക്കിനി ധരിച്ചാണ് സ്വീകരിക്കാറെന്ന് പൊലീസ് പറയുന്നു.

വീട്ടിലെത്തുന്ന ഉടനെ തന്നെ യുവതി ബിക്കിനിയിൽ ഇവരോടൊപ്പം സെൽഫി എടുക്കും. അകത്തേക്ക് എത്തിയ ശേഷമാകും തങ്ങള്‍ കുടുങ്ങിയതായി യുവാക്കള്‍ തിരിച്ചറിയുന്നത്. ഫ്ലാറ്റിൽ മെഹറിനെ കൂടാതെ യുവാക്കളുമുണ്ടാകും. ഇവരുടെ സഹായത്തോടെ മെഹർ യുവാക്കളെ ഭീഷണിപ്പെടുത്തി വിവസ്ത്രരാക്കിയ ശേഷം നഗ്ന ദൃശ്യങ്ങൾ പകർത്തും. പിന്നീട് ഇവരെ ഭീഷണിപ്പെടുത്തി പണം തട്ടുകയാണ് രീതിയെന്ന് പൊലീസ് കണ്ടെത്തിട്ടുണ്ട്.

ഭീഷണിക്ക് വഴങ്ങാത്തവരെ ബലംപ്രയോഗിച്ച് സുഹൃത്തുക്കളുടെ സഹായത്തോടെ നഗ്നദൃശ്യം പകർത്തും. പിന്നീട് ഇരകളുടെ മൊബൈൽ ഫോണ്‍ കൈക്കലാക്കി കോൺടാക്ട് ലിസ്റ്റിൽനിന്ന് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും നമ്പർ കരസ്ഥമാക്കും. നഗ്ന ദൃശ്യം ഇവർക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പിന്നീടുള്ള വിലപേശൽ. അല്ലെങ്കിൽ തന്നെ വിവാഹം കഴിക്കണമെന്ന് യുവാക്കളോട് ആവശ്യപ്പെടും. തയ്യാറായാൽ അടുത്ത ആവശ്യം മതപരിവർത്തനം നടത്തണമെന്നാണ്. ഇതോടെ പണം നൽകി ഒഴിവാകാൻ മിക്കവരും നോക്കും. ഇതാണ്‌ പ്രതികൾക്ക്‌ തട്ടിപ്പ്‌ തുടരാൻ സഹായകരമായത്‌.

Leave a Reply