മരുമകളെ ലൈംഗികാതിക്രമത്തിൽ നിന്ന് രക്ഷിക്കാൻ ഭർത്താവിനെ കഴുത്തറുത്തു കൊന്ന് ഭാര്യ

മരുമകളെ ലൈംഗികാതിക്രമത്തിൽ നിന്ന് രക്ഷിക്കാൻ ഭർത്താവിനെ കഴുത്തറുത്തു കൊന്ന് ഭാര്യ

ഉത്തർപ്രദേശിലെ ബദൗണിലാണ് മരുമകളെ ലൈംഗികാതിക്രമത്തിൽ നിന്ന് രക്ഷിക്കാൻ യുവതി ഭർത്താവിനെ കൊലപ്പെടുത്തിയത്. വീടിന് പുറത്തുള്ള കട്ടിലിൽ ഉറങ്ങിക്കിടക്കുമ്പോൾ കോടാലി ഉപയോഗിച്ച് കഴുത്ത് അറുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ഓഗസ്റ്റ് 14 ന് 43 കാരനായ തേജേന്ദർ സിംഗ് ഉറങ്ങുമ്പോൾ ആയിരുന്നു സംഭവം. ഇയാളുടെ കൊലപാതകത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചപ്പോൾ, “സംശയാസ്‌പദമായ സാഹചര്യത്തിൽ” കൊലപ്പെടുത്തിയതാണെന്ന് പോലീസ് പറഞ്ഞു.

അജ്ഞാതരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് മരിച്ചയാളുടെ കുടുംബം ആദ്യം അവകാശപ്പെട്ടത്.

എന്നാൽ, പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിൽ 40കാരിയായ ഭാര്യ മിഥിലേഷ് ദേവി കഴുത്തറുത്തതായി കണ്ടെത്തി.ആദ്യം മൊഴികൾ മാറ്റിക്കൊണ്ടിരുന്നുവെങ്കിലും പിന്നീട് കുറ്റം സമ്മതിച്ചു,

ഭർത്താവ് തന്നെ മർദിക്കുകയും 19 വയസ്സുള്ള മരുമകളെ തന്നോടൊപ്പം കിടക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുകയായിരുന്നുവെന്ന് മിഥിലേഷ് പോലീസിനോട് പറഞ്ഞു.

എന്നാൽ, മരുമകളുമായി ഭർത്താവിന് ബന്ധമുണ്ടെന്ന് യുവതി സംശയിക്കുകയും കൊലപ്പെടുത്തുകയും ചെയ്തതായി ബദൗൺ സീനിയർ പോലീസ് സൂപ്രണ്ട് ഡോ.ഒ.പി.സിംഗ് പറഞ്ഞു.

യുവതിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Leave a Reply