മുംബൈ കോളേജിൽ ബുർഖ ധരിച്ച വിദ്യാർത്ഥിനികൾക്ക് പ്രവേശനം വിലക്കി; വൻവിവാദം

മുംബൈ കോളേജിൽ ബുർഖ ധരിച്ച വിദ്യാർത്ഥിനികൾക്ക് പ്രവേശനം വിലക്കി; വൻവിവാദം

മുംബൈയിലെ ചെമ്പൂരിൽ, ബുധനാഴ്ച കോളേജിൽ ബുർഖ ധരിച്ച പെൺകുട്ടികളെ പരിസരത്ത് പ്രവേശിക്കുന്നത് തടഞ്ഞത് കോളേജ് ഗേറ്റിന് പുറത്ത് രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും പ്രതിഷേധത്തിന് കാരണമായി.

കോളേജിന്റെ യൂണിഫോം നയത്തിന്റെ പേരിൽ ബുധനാഴ്ച മുംബൈയിലെ ചെമ്പൂരിലെ ഒരു കോളേജിൽ ബുർഖ ധരിച്ച പെൺകുട്ടികൾക്ക് പ്രവേശനം വിലക്കിയിരുന്നു. വിദ്യാർത്ഥിനികളുടെ രക്ഷിതാക്കൾ എൻജി ആചാര്യ & ഡികെ മറാട്ടെ കോളേജ് ഗേറ്റിന് മുന്നിൽ പ്രകടനം നടത്തിയതോടെ സംഭവം സംഘർഷത്തിന് കാരണമായി, പ്രതിഷേധത്തിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങി.

         പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി രക്ഷിതാക്കളുമായും കോളേജ് അധികൃതരുമായും  സംസാരിച്ചതിനെ തുടർന്നാണ് സ്ഥിതിഗതികൾ ശാന്തമായത്. വൈകുന്നേരത്തോടെ,കോളേജിൽ  വസ്ത്രം ധരിക്കുമ്പോൾ പാലിക്കേണ്ട ചില സോപാധിക നിയമങ്ങൾ വ്യക്തമാക്കി കോളേജ് ഒരു പ്രസ്താവന പുറത്തിറക്കി.

ഈ വർഷം കോളേജ് പുതുതായി ഡ്രസ് കോഡ് നടപ്പിലാക്കിയിട്ടുണ്ടെന്നും നിയമങ്ങൾ രക്ഷിതാക്കളെ മുൻകൂട്ടി അറിയിച്ചിട്ടുണ്ടെന്നും സംഭവത്തെക്കുറിച്ച് സംസാരിക്കവെ കോളേജ് പ്രിൻസിപ്പൽ വിദ്യാ ഗൗരി ലെലെ പറഞ്ഞു.

“ഈ പുതിയ ഡ്രസ് കോഡ് നയം ചർച്ച ചെയ്യുന്നതിനായി മെയ് 1 ന് ഞങ്ങൾ രക്ഷിതാക്കളുമായി ഒരു മീറ്റിംഗ് നടത്തി. ബുർഖ, ഹിജാബ്, സ്കാർഫുകൾ, സ്റ്റിക്കറുകൾ എന്നിവയുടെ നിരോധനം ഉൾപ്പെടെ എല്ലാ കാര്യങ്ങളും ഞങ്ങൾ അറിയിച്ചിരുന്നു. ആ സമയത്ത് എല്ലാവരും ഡ്രസ് കോഡ് അംഗീകരിച്ചിരുന്നു. എന്നാൽ അവർ ഇപ്പോൾ പ്രതിഷേധിക്കുകയാണ്,” വസ്ത്രധാരണത്തെ എതിർക്കുന്ന ഏതൊരു പെൺകുട്ടിക്കും കോളേജ് വിടാൻ സ്വാതന്ത്ര്യമുണ്ടെന്ന് അവർ പറഞ്ഞു

അതേസമയം, ഹിജാബോ ബുർഖയോ ധരിക്കാതെ വീടിന് പുറത്തിറങ്ങുന്നത് മതപരമായ ആചാരമായതിനാൽ തങ്ങൾക്ക് അസ്വസ്ഥതയുണ്ടെന്ന് കോളേജിലെ മുസ്ലീം പെൺകുട്ടികൾ പറഞ്ഞു. അവരുടെ സൗകര്യാർത്ഥം സ്കാർഫുകൾ ധരിക്കാനുള്ള അനുവാദമെങ്കിലും അവർ അഭ്യർത്ഥിച്ചു.

വൈകുന്നേരത്തോടെ, വിദ്യാർത്ഥികളുടെ സുരക്ഷയും അന്തസ്സും കണക്കിലെടുത്ത് ബുർഖയോ ഹിജാബോ സ്കാർഫോ ധരിച്ച് കോളേജിലേക്ക് വരാൻ അനുവദിക്കുമെന്ന് കോളേജ് അധികൃതർ സമ്മതം നൽകി.. എന്നിരുന്നാലും, ക്ലാസ് മുറിയിൽ പ്രവേശിക്കുന്നതിന് മുമ്പ് അവർ അത് വാഷ്റൂമിൽ നിന്ന് അഴിച്ച് മാറ്റണമെന്നും വേണമെങ്കിൽ വൈകുന്നേരം ക്ലാസ്റൂം വിടുമ്പോൾ വീണ്ടും ധരിക്കുകയും ചെയ്യണമെന്ന് പ്രിൻസിപ്പൽ പറഞ്ഞു.

കർണാടകയിലെ കോളേജുകളിൽ സമാനമായ ഹിജാബ് നിരോധനം കഴിഞ്ഞ വർഷം സുപ്രീം കോടതി വരെ പോകുകയും രാജ്യത്തുടനീളം പ്രതിഷേധത്തിന് കാരണമാവുകയും ചെയ്തിരുന്നു

Leave a Reply